ഇന്ത്യ

ഡോളറിനെതിരെ നിർണായക നീക്കം; ബ്രിക്സ് ഉച്ചകോടിയിൽ ‘ഡീ-ഡോളറൈസേഷൻ’ ചർച്ചയാക്കാൻ ഇന്ത്യ

ബ്രിക്സ് ഉച്ചകോടിയിൽ ‘ഡീ-ഡോളറൈസേഷൻ’ ചർച്ചയാക്കാൻ ഇന്ത്യ. ഡോളറിന് ബദലായ സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് 2026ലെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ മുൻകൈയെടുക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഡോളറിനുള്ള ആശ്രിതത്വം കുറയ്ക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം

del
del

ബ്രിക്സ് ഉച്ചകോടിയിൽ ‘ഡീ-ഡോളറൈസേഷൻ’ ചർച്ചയാക്കാൻ ഇന്ത്യ; ബദൽ സാമ്പത്തിക സംവിധാനത്തിന് നീക്കം

അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള ആധിപത്യം കുറയ്ക്കുന്നതിനുള്ള നീക്കവുമായി ഇന്ത്യ. 2026ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ‘ഡീ-ഡോളറൈസേഷൻ’ അഥവാ ഡോളർ ഇതര സാമ്പത്തിക ക്രമീകരണം സംബന്ധിച്ച് ചർച്ച നടത്താനാണ് ഇന്ത്യയുടെ നീക്കം.

അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പുതിയ പേയ്‌മെന്റ് സംവിധാനം രൂപപ്പെടുത്തുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം. നിലവിൽ ആഗോള വ്യാപാര ഇടപാടുകളുടെ വലിയൊരു ഭാഗം ഡോളറിലാണ് നടക്കുന്നത്. ഇത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക സ്വാധീനം നൽകുന്നുണ്ട്.

ഡോളറിന് പകരം ബദൽ സംവിധാനം

ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി, ബഹുകക്ഷി വ്യാപാര ഇടപാടുകളിൽ ഡോളറിന് പകരം ഉപയോഗിക്കാവുന്ന ബദൽ സംവിധാനം കണ്ടെത്താനാണ് ശ്രമം. പൂർണമായും ഡോളറിനെ ഒഴിവാക്കുക എന്നതല്ല ലക്ഷ്യം. പകരം, തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകളിൽ ഡോളറിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്.

നീക്കം വിജയിച്ചാൽ ബ്രിക്സ് രാജ്യങ്ങൾക്ക് സ്വന്തം കറൻസികളിൽ കൂടുതൽ വ്യാപാരം നടത്താൻ സാധിക്കും. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ പ്രധാന അംഗങ്ങൾ.

ഡോളറിന് പകരം പുതിയ സാമ്പത്തിക ക്രമീകരണം രൂപപ്പെടുന്നത് അമേരിക്കൻ ഡോളറിന്റെ ആഗോള ആധിപത്യത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം, അന്താരാഷ്ട്ര ഉപരോധങ്ങളുടെയും സാമ്പത്തിക സമ്മർദങ്ങളുടെയും ആഘാതം ഒരു പരിധിവരെ കുറയ്ക്കാനും ബ്രിക്സ് രാജ്യങ്ങൾക്ക് സാധിച്ചേക്കും

Comments

Be the first to comment.