അണ്ണാ ഹസാരെ തീവ്രപരിചരണ വിഭാഗത്തിൽ; വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷണത്തിൽ
കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും മൂലം സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റാലെഗാവ് സിദ്ധിയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്.

മുംബൈ: കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഇദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമാവുകയും തുടർന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ആരോഗ്യനില വിശദമായി വിലയിരുത്തിയ ശേഷം തുടർചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Comments
Be the first to comment.