കോഴിക്കോട്

കേരളത്തെ സംഘപരിവാറിന്റെ ആലയത്തിൽ കെട്ടരുത് പിഎം ശ്രീ പദ്ധതിക്കെതിരെ ഐഎസ്എം

വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടലുകളിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ISM
ISM

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം. കേരളത്തെ സംഘപരിവാറിന്റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.

സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് വിദ്യാഭ്യാസ മേഖലയെ കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെ രാഷ്ട്രീയ, വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ വീണ്ടും ചർച്ച നടത്തിയേക്കും. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ നിബന്ധനകൾ അംഗീകരിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിച്ച് വീണ്ടും ചർച്ച നടത്താനാണ് നീക്കം.

അതിനിടെ, ദില്ലിയിൽ ഇന്നലെ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയിൽ പിഎം ശ്രീ പദ്ധതി സംബന്ധിച്ച വിഷയം ചർച്ചയായില്ല. ഉപാധികളോടെയെങ്കിലും പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.