വേൾഡ്ടുഡേ

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപം തുടർച്ചയായ ഭൂചലനങ്ങൾ; വർഷങ്ങൾക്കിപ്പുറവും പ്രകമ്പനം തുടരുന്നു

2017ലെ ആണവ പരീക്ഷണത്തിന് വർഷങ്ങൾ പിന്നിട്ടിട്ടും ഉത്തര കൊറിയയിലെ പുങ്ഗെ-രി ആണവ പരീക്ഷണ കേന്ദ്രത്തിൽ അസാധാരണമായ ഭൂചലനങ്ങൾ തുടരുന്നതായി റിപ്പോർട്ട്. സാധാരണ സ്ഫോടനങ്ങൾക്ക് ശേഷമുണ്ടാകുന്ന ഭൂചലനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രതിഭാസമാണിതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

..
..

2017ലെ ആണവ പരീക്ഷണത്തിന് വർഷങ്ങൾ പിന്നിട്ടിട്ടും ഉത്തര കൊറിയയിലെ പുങ്ഗെ-രി ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപം ചെറിയ ഭൂചലനങ്ങൾ തുടരുന്നതായി പുതിയ പഠനം. 2026ൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 2016–17 കാലത്തെ ആണവ പരീക്ഷണങ്ങൾക്ക് ശേഷം പ്രദേശത്ത് വർഷങ്ങളായി ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. 2025 ഡിസംബർ വരെ 98 ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തതായും പഠനം പറയുന്നു.

2017 സെപ്റ്റംബർ മൂന്നിന് പുങ്ഗെ-രിയിൽ ഉത്തര കൊറിയ നടത്തിയ ഭൂഗർഭ ആണവ പരീക്ഷണത്തിന് പിന്നാലെ നിരവധി ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. പരീക്ഷണത്തിന്റെ ശക്തമായ പ്രകമ്പനം പ്രദേശത്തെ പാറകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും നിലവിലുണ്ടായിരുന്ന വിള്ളലുകളിലെ സമ്മർദം മാറ്റുകയും ചെയ്തിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

പുതിയ പഠനത്തിൽ പരിശോധിച്ച ഭൂചലനങ്ങൾക്ക് 2.5 മുതൽ 3.4 വരെ പ്രാദേശിക തീവ്രതയാണുള്ളത്. ഇവയിൽ പലതും ആണവ സ്ഫോടനങ്ങളല്ലെന്നും ഭൂകമ്പങ്ങളാണെന്നും സീസ്മിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷകർ തിരിച്ചറിഞ്ഞു. ചില സംഭവങ്ങൾ ആവർത്തിച്ച് ഒരേ പ്രദേശത്ത് ഉണ്ടായതായും പഠനം ചൂണ്ടിക്കാട്ടുന്നു.

2017ലെ പരീക്ഷണത്തിന് പിന്നാലെ ആദ്യ മാസങ്ങളിൽ ഉണ്ടായ ഭൂചലനങ്ങൾ പരീക്ഷണം മൂലമുണ്ടായതാകാമെന്നതിന് നേരത്തെയും ശാസ്ത്രീയ തെളിവുകൾ ലഭിച്ചിരുന്നു. പുതിയ കണ്ടെത്തലുകൾ ഈ ഭൂചലന പ്രവർത്തനം പ്രതീക്ഷിച്ചതിനേക്കാൾ ദീർഘകാലം തുടരുന്നുവെന്നതിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

മൗണ്ട് മാൻടാപ് ഉൾപ്പെടുന്ന പുങ്ഗെ-രി മേഖലയിലെ ഭൂഗർഭ ഘടനയിൽ ആണവ പരീക്ഷണങ്ങൾ ദീർഘകാല മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാമെന്നതാണ് നിലവിലെ പഠനങ്ങൾ പരിശോധിക്കുന്നത്. ഇതിന്റെ കൃത്യമായ കാരണങ്ങളും ഭൗമശാസ്ത്രപരമായ പ്രത്യാഘാതങ്ങളും കൂടുതൽ പഠനം ആവശ്യമായ വിഷയമാണെന്ന് ഗവേഷകർ

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.